● കോഴിക്കോട്: കേരളത്തിൽനിന്ന് ഗൾഫ് മേഖലകളിലേക്കുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. മദ്ധ്യവേനൽ അവധിക്ക് ശേഷം സെപ്തംബർ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതോടെ, അവധിക്ക് നാട്ടിലെത്തിയവർ സെപ്തംബർ പകുതിയോടെ തിരിച്ചെത്തുമെന്നത് മുന്നിൽക്കണ്ടാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്.
ഈമാസം ഗൾഫ് സെക്ടറിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റിന് മൂന്നിരട്ടിയോളം തുക നൽകണം. ആഗസ്റ്റ് അവസാനമാണ് ഏറ്റവും കൂടിയ നിരക്ക്. പുറപ്പെടുന്ന സമയം നോൺ സ്റ്റോപ്പ് സർവീസ് എന്നിവ അനുസരിച്ച് തുക ഉയരും. കേരളത്തിൽനിന്ന് നാലംഗ കുടുബത്തിന് ദുബായിൽ എത്താൻ ഒന്നര ലക്ഷത്തിലധികം രൂപ വേണ്ട സ്ഥിതിയാണ് ഇപ്പോളുള്ളത്. വിവിധ മേഖലകളിലേക്ക് 6000 രൂപ മുതൽ 16000 രൂപവരെ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നിടത്താണ് ടിക്കറ്റ് നിരക്ക് ഈവിധത്തിൽ കൂടിയത്.
ഓഗസ്റ്റ് 15 മുതൽ 25 വരെ കേരളത്തിൽനിന്നുള്ള ടിക്കറ്റ് നിരക്ക്
കരിപ്പൂർ - ദുബായ് - 35000 - 48000
നെടുമ്പാശ്ശേരി - ദുബായ് - 39000 - 48000
തിരുവനന്തപുരം - ദുബായ് - 41000 - 58000
കണ്ണൂർ - ദുബായ് 32000 -38000
കരിപ്പൂർ - മസ്കറ്റ് - 21000 - 25000
നെടുമ്പാശ്ശേരി - മസ്കറ്റ് - 23000-28000
തിരുവനന്തപുരം - മസ്കറ്റ് - 23000-28000
കണ്ണൂർ - മസ്കറ്റ്- 20000 -25000
കരിപ്പൂർ - ജിദ്ദ - 48000 - 60000
നെടുമ്പാശ്ശേരി - ജിദ്ദ - 33000-45000
തിരുവനന്തപുരം - ജിദ്ദ - 40000-60000
കണ്ണൂർ - ജിദ്ദ - 40000-60000
കരിപ്പൂർ - റിയാദ് - 38000 - 50000
നെടുമ്പാശ്ശേരി - റിയാദ് - 40000-50000
തിരുവനന്തപുരം - റിയാദ് - 38000-46000
കണ്ണൂർ - റിയാദ് - 40000-45000
കരിപ്പൂർ - ബഹറിൻ - 21000 - 38000
നെടുമ്പാശ്ശേരി - ബഹറിൻ - 25000-33000
തിരുവനന്തപുരം - ബഹറിൻ - 30000-38000
കണ്ണൂർ - ബഹറിൻ - 25000-33000
കരിപ്പൂർ - കുവൈറ്റ് - 30000 - 39000
നെടുമ്പാശ്ശേരി - കുവൈറ്റ് - 35000-43000
തിരുവനന്തപുരം - കുവൈറ്റ് - 40000-48000
കണ്ണൂർ - കുവൈറ്റ് - 35000-45000
Related tags: Latest News, Flight, Ticket Rate
Social Plugin